കല്‍പ്പറ്റ: കാട്ടാനയെ വയനാട്ടിൽ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വയനാട് പനമരം നീര്‍വാരം അമ്മാനിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുന്നത്. വൈദ്യുതാഘാതമേറ്റ് ചരിഞ്ഞെന്നാണ് ലഭ്യമാകുന്ന പ്രാഥമിക നിഗമനം. തെങ്ങ് മറിച്ചിട്ടപ്പോൾ ആന വൈദ്യുതി ലൈനിൽ തട്ടി ഷോക്കെറ്റ് ചരിഞ്ഞുവെന്നാണ് വിവരം. കാട്ടാനയെ കാപ്പിത്തോട്ടത്തിനുള്ളിലാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കൊമ്പനാനയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ കറന്റ് പോയപ്പോ വീട്ടുകാർ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അപ്പോഴാണ് വൈദ്യുതി ലൈൻ താഴ്ന്ന നിലയിൽ കാണുന്നത്. ഇറങ്ങി നോക്കിയപ്പോൾ ചരിഞ്ഞ നിലയില്‍ കാപ്പിത്തോട്ടത്തിൽ ആനയെ കണ്ടെത്തുകയായിരുന്നു. ഉടനെ തന്നെ സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. ആനയുടെ ശവശരീരം ഇവിടെ നിന്നും മാറ്റും. ക്രൈൻ ലോറി എന്നിവ കൊണ്ടുവന്നശേഷമായിരിക്കും ആനയെ സ്ഥലത്ത് നിന്ന് മാറ്റുക.
അതേസമയം, കൊല്ലത്തും കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. പത്തനാപുരം പിറവന്തൂർ കടശ്ശേരിയിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. വെള്ളം ലഭിക്കാതെ ചരിഞ്ഞെന്നാണ് സംശയം. പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചിതൽവെട്ടി റിസർവിൽ പിറവന്തുർ കടശ്ശേരി ഒന്നാം വാർഡിൽ കെ ഫ് ഡി സി യുടെ യൂക്കാലി കോപ്പിസ് പ്ലാന്റേഷനിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക