കാബൂള്‍: വിദ്യാര്‍ത്ഥിനികളെ എന്‍ട്രന്‍സ് പരീക്ഷ എഴുതിക്കരുതെന്ന് സ്വകാര്യ സര്‍വകലാശാലകളോട് താലിബാന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശിച്ചു. സ്ത്രീകള്‍ക്ക് ഉന്നതവിദ്യാഭ്യാസം നിഷിദ്ധമാണെന്ന നിലപാടില്‍ മാറ്റമില്ലെന്ന് താലിബാന് വ്യക്തമാക്കി.
അടുത്ത മാസം അവസാനമാണ് സര്‍വകലാശാല എന്‍ട്രന്‍സ് പരീക്ഷകള്‍ നടക്കുക. നിയമം തെറ്റിക്കുന്ന സര്‍വകലാശാലകള്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥിനികളെ ഇനിയൊരു ഉത്തരവ് വരും വരെ ക്യാംപസുകളില്‍ പ്രവേശിപ്പിക്കരുതെന്ന് ഡിസംബറില്‍ താലിബാന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. രാജ്യത്തെ ഗേള്‍സ് ഹൈസ്കൂളുകളും അടച്ചു പൂട്ടി.
വനിതകള്‍ എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുന്നതും നിരോധിച്ചു. സ്ത്രീ വിരുദ്ധ നടപടികള്‍ ആഗോള തലത്തില്‍ അപലപിക്കപ്പെടുന്നുണ്ടെങ്കിലും താലിബാന് കുലുക്കമില്ലെന്ന് പുതിയ നടപടികള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക