ന്യൂഡൽഹി:വെറും 500 രൂപ ആരുടേയും സ്വകാര്യ വിവരങ്ങൾ പുറത്ത്. 10 മിനിറ്റ് കൊണ്ട് ആരുടേയും സ്വകാര്യ വിവരം ചോർത്താം എന്നുള്ള വിവരം പുറത്തുവന്നതോടെ ശക്തമായ സുരക്ഷാ ഉറപ്പുവരുത്തികൊണ്ടു യു ഐ ഡി എ ഐ രംഗത്ത് വന്നു.പഞ്ചാബിലെ ജലന്തർ കേന്ദ്രമായ അജ്ഞാത വാട്സ്ആപ്പ് സംഘം വഴി ആധാർ വിവരം ചോർത്താനായുള്ള പ്രവേശനം കിട്ടിയെന്നാണ് ലഭ്യമായത്.പലർക്കും വിവരങ്ങൾ കൈമാറിയെന്നും വെളിപ്പെടുത്തുന്നു എന്നാൽ ചുരുക്കം ചില ഉദ്യോഗസ്ഥർക്കും മാത്രം ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്യാൻ പെറ്റുകയുള്ളെന്നും ആധാർ അതോറിറ്റി വ്യക്തമാക്കി.ബാങ്ക് അക്കൗണ്ട്,മൊബൈൽ കണക്ഷൻ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്നതിനിടക്ക് വന്ന ഈ വാർത്ത ആധാർ സുരക്ഷിതമല്ലെന്ന് പ്രചരണം ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക