ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബി സി സി ഐ വിലക്കി . മുൻകാല പ്രാബല്യത്തോടെ അഞ്ചുമാസത്തേക്കാണ് വിലക്ക്.
2017 മാർച്ചിൽ ഡൽഹിയിൽ നടന്ന ആഭ്യന്തര ട്വന്റി 20 മത്സരത്തിനിടെയാണ് പഠാൻ ഉത്തേജകം മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്. ചുമയ്കുള്ള മരുന്നിൽ ഉൾപ്പെട്ട ടെർബുറ്റാലിൻ എന്ന ഘടകമാണ് പഠാന് വിനയായത്. പനി ബാധിച്ചതിനെ തുടർന്ന് കഴിച്ച മരുന്നാണിതെന്നും പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കഴിച്ചതല്ലെന്നും പഠാൻ ബി സി സി ഐ ക്ക് വിശദീകരണം നൽകിയിരുന്നു . മറുപടി തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചിരുന്നു.
ഫലത്തിൽ 2017 ആഗസ്റ്റ് 15ന് ആരംഭിച്ച വിലക്ക് ജനുവരി 14നു അവസാനിക്കും .അതുകൊണ്ടു തന്നെ ഐ പി എൽ മത്സരങ്ങൾ പഠാന് നഷ്ടമാകില്ല . കഴിഞ്ഞ രഞ്ജി സീസണിൽ വിലക്കിനെ തുടർന്ന് പഠാൻ കളിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക