മേളത്തിന്റെ നാടായ തൃശ്ശൂരിന്റെ മണ്ണിൽ നിന്ന് പുതിയ പ്രതിഭകളെ സമ്മാനിച്ച് കൊണ്ട് കലോത്സവത്തിന് തിരശീല വീഴും. 49 മത്സരങ്ങളുടെ ഫലവുമായി 874 പോയിന്റുമായി കോഴിക്കോടണ് മുന്നിൽ. 868 പോയിന്റുമായി പാലക്കാടാണ് തൊട്ടു പിന്നിൽ.3 -)0 സ്ഥാനം 855 പോയിന്റുമായി മലപ്പുറം ജില്ലയാണ്. നാടോടി നൃത്തവും മിമിക്രിയുമാണ് ഇനി വേദിയിൽ നടക്കാനുള്ള മത്സരങ്ങൾ. കോഴിക്കോടും പാലക്കാടുമാണ് കപ്പിനായി പോരാട്ടം നടത്തുന്നത്. സമാപന ചടങ്ങു വൈകിട്ട് 4 നു പ്രതിപക്ഷ നേതാവ് ഉത്ഘാടനം ചെയ്യും. ഇന്നസെന്റ് എം പി, കമൽ, സത്യൻ അന്തിക്കാട്, കലാമണ്ഡലം ക്ഷേമാവതി, ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക