ന്യൂഡൽഹി: ഗുജറാത്തിലും, രാജസ്ഥാനിലും, മധ്യപ്രദേശിലേയും ബി ജെ പി സർക്കാരുകൾ സഞ്ജയ് ലീലാ ബൻസാലി ചിത്രം “പത്മാവത്” വിലക്ക് ഏർപെടുത്തിയപ്പോൾ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “പത്മാവത്” നു പ്രദർശന അനുമതി നൽകി. യു/എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രം സെൻസർ ബോർഡ് നിർദേശത്തെ തുടർന്ന് പത്മാവതി എന്ന് പേര് മാറ്റി “പത്മാവത്” എന്നാക്കിയിരിന്നു.
ഈ മാസം 25 നു ചിത്രം റിലീസ് ചെയ്യും ഇതിനെതിരെ കർണിസേന രംഗത്ത് വന്നിട്ട് ഉണ്ട്. സെൻസർ ബോർഡ് ഇടപെട്ട് ചിത്രത്തിന്റെ അഞ്ച് ഭാഗങ്ങളിൽ മാറ്റം വരുത്തിയിരുന്നു. രജപുത്രരുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും മോശമാക്കി കാണിക്കുന്ന ചിത്രമാണ് ഇത് എന്നും രാജ്യത്ത് ഒരിടത്തും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് രജപുത്ര നേതാക്കന്മാർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക