ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് കാലിത്തീറ്റ അഴിമതിയിലെ കേസില്‍ മൂന്നാമത്തെ കുറ്റക്കാരനെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. കാലിത്തീറ്റ വിതരണത്തിനെന്ന പേരില്‍ ചൈബാസ ട്രഷറിയില്‍ നിന്നും 34 കോടി രൂപ പിന്‍വലിച്ച കേസിലായിരുന്നു വിധി. 7.10 ലക്ഷം രൂപ വേണ്ടിടത്ത് 34 കോടിരൂപയാണ് പിന്‍വലിച്ചത്.
ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്.
നേരത്തെ ആദ്യരണ്ട് കേസുകളില്‍ ലാലു കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചിരുന്നു. നിലവില്‍ ജാര്‍ഖണ്ഡ് ജയിലിലാണ് ലാലു.
പ്രതികരിക്കാൻ ഇവിടെ എഴുതുക