മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം സിജിഎം കോടതിയാണ് വിധി പറയുക. ശശീന്ദ്രനെതിരെ ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തക കഴിഞ്ഞ ദിവസം കേസില്‍ പരാതിയില്ലെന്ന് മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തില്‍ കേസ് എ.കെ.ശശീന്ദ്രന് അനുകൂലമാകാനാണ് സാധ്യത.
തന്നോട് ഫോണില്‍ അശ്ലീലം സംസാരിച്ചത് ശശീന്ദ്രനാണെന്ന് തനിക്ക് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വെച്ച് മോശമായി പെരുമാറിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ പരാതിക്കാരി മൊഴി നല്‍കിയത്.
കേസില്‍ അനുകൂല വിധി വരികയാണെങ്കില്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് ശശീന്ദ്രന്. ശശീന്ദ്രന് പകരം മന്ത്രിയായ എന്‍സിപിയുടെ മറ്റൊരു എംഎല്‍എ തോമസ്ചാണ്ടിക്കും കായല്‍ കൈയേറ്റ വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക