ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടർന്നു തീരുമാനമെടുക്കാൻ കഴിയാതെ പോയ വിഷയങ്ങൾ പാസാക്കാൻ ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. കാലാവധി തീർന്ന ഓർഡിനൻസുകൾ പുതുക്കുന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും കാലാവധി മൂന്നുവർഷത്തിൽനിന്നു രണ്ടാക്കി കുറച്ചുകൊണ്ടുള്ള നിയമഭേദഗതി, പൊതു ആവശ്യങ്ങൾക്ക് ഉപാധികളോടെ തണ്ണീർത്തടം നികത്താൻ അനുമതി നല്കുന്ന നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമഭേദഗതി തുടങ്ങിയവയാണു മന്ത്രിസഭ പരിഗണിക്കുന്ന ഓർഡിൻസുകൾ.
ഓര്‍ഡിനന്‍സുകള്‍ പുതുക്കുക ലക്ഷ്യമിട്ട് വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചിരുന്നെങ്കിലും മന്ത്രിമാരുടെ ക്വാറം തികയാതിരുന്നതിനെ തുടര്‍ന്ന് യോഗം കൂടാനായിരുന്നില്ല. 19 അംഗ മന്ത്രിസഭയില്‍ ആറുപേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. മൂന്നിലൊന്ന് മന്ത്രിമാര്‍ പങ്കെടുത്താലേ ക്വാറം തികയൂ. ക്വാറം തികയാതെ കൂടുന്ന മന്ത്രിസഭായോഗ തീരുമാനങ്ങള്‍ തൊട്ടടുത്ത പൂര്ണമന്ത്രിസഭായോഗം അംഗീകരിക്കണമെന്നാണ് ചട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക