ഉത്തർപ്രദേശ് : സ്ത്രീകൾക്ക് എതിരെയുള്ള ആക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് വീണ്ടും ദളിത് യുവതിക്ക് നേരെ കൂട്ടബലാത്സംഘം. മണിക്കൂറിൽ ഒരു സ്ത്രീ യു പിയിൽ ബാലാത്സങ്ങത്തിന് ഇരയാകുന്നുണ്ട് എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
30 കാരിയായ യുവതിയാണ് കൂട്ടബലാത്സംഘത്തിന് ഇരയായത്. യു പിയിലെ ബല്ലിയ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. നര്‍ത്തകിയായ യുവതിയുടെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഒരാള്‍ക്ക് പരിചയപ്പെുത്തുകയും പിന്നീട് ഇരുവരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നു മാണ് പരാതി. സംഭവത്തില്‍ രണ്ടു പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക