ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. അതേസമയം സംഭവത്തിൽ അഞ്ചു പേർ പോലീസ് കസ്റ്റഡിയിൽ. രണ്ടു പേരെ അറസ്റ്റ് ചെയ്തു.സംഭവത്തിൽ പ്രതിഷേധിച്ച് അഗളി പോലീസ് സ്റ്റേഷനിലേക്ക് ആദിവാസി സംഘടനകൾ മാർച്ച് നടത്തിയിരുന്നു.
തന്റെ മകനെ നാട്ടുകാർ തല്ലിക്കൊന്നതാണെന്നും അവൻ മോഷ്ടാവല്ലെന്നും മധുവിന്റെ ‘അമ്മ അല്ലി പറഞ്ഞു.മകൻ അനുഭവിച്ച അതെ വേദന കുറ്റവാളികളും അനുഭവിക്കണമെന്നും മധുവിന്റെ അമ്മ. കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു
അതെ സമയം മുഴുവൻ പ്രതികളെയും പിടികൂടാതെ മൃതദേഹം പോസ്റ്മോർട്ടത്തിനെടുക്കാൻ അനുവദിക്കില്ലെന്ന് ആദിവാസി സംഘടനകൾ പറഞ്ഞു. പ്രതിഷേധത്തിനൊടുവിൽ മധുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക