ആദിവാസി യുവാവ് മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക. മധുവിനെ കാണിച്ചു കൊടുത്തത് വനംവകുപ്പു ഉദ്യോഗസ്ഥരാണെന്നും അവരുടെ അകമ്പടിയോടെ നാലു കിലോമീറ്ററോളം നടത്തിച്ചാണ് മധുവിനെ കാട്ടില്‍ നിന്നും കൊണ്ടു വന്നതെന്നുമാണ് സഹോദരി പറയുന്നത്.
മധു വെള്ളത്തിന് ചോദിച്ചപ്പോള്‍ തലയില്‍ ഒഴിച്ചു കൊടുക്കുകയായിരുന്നെന്നും, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയാണ് മധുവിനെതിരെ ക്രൂര പീഡനം നടത്തിയതെന്നും സഹോദരി ചന്ദ്രിക അറിയിച്ചു.
തിരിച്ചറിയല്‍ രേഖയില്ലാതെ നാട്ടുകാരെ വനത്തിലേക്ക് കയറ്റാറില്ലായിരുന്നു. എന്നാല്‍ വനംവകുപ്പു ഉദ്യോഗസ്ഥര്‍ തിരിച്ചറിയല്‍ രേഖയില്ലാതെയാണ് ജനങ്ങളെ വനത്തിലേക്ക് കയറ്റിവിട്ടതെന്നും ചന്ദ്രിക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക