ഇയര്‍ഫോണില്‍ പാട്ടുകേട്ടു നടന്ന ആറുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. ഒരാള്‍ ഗുരുതരപരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇവരെ അപകടത്തിന് മുമ്പ് പരിഭ്രാന്തരായി കണ്ടിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു.
പെയിന്റ് ജോലിക്കാരാണ് മരിച്ചവര്‍ എല്ലാവരും. ഗാസിയാബാദില്‍ നിന്നും ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ കയറാന്‍ പോയവരായിരുന്നു ഇവര്‍. എന്നാല്‍ എത്താന്‍ വൈകിയെത്തിയതിനാല്‍ ട്രെയിന്‍ കിട്ടാതെ പിലാഖുവയിലേക്ക് തിരിച്ചുപോന്നു. ഏഴുപേരും ട്രാക്കിലൂടെ അലസമായി നടക്കുന്നതിനിടെയായിരുന്നു അപകടം.
ട്രെയിന്‍ ഷണ്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ തീവണ്ടിതടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക