തിരുവനന്തപുരം∙ 2018 ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. ഇന്ദ്രന്‍സാണ് മികച്ച നടന് (ആളൊരുക്കം). മികച്ച നടിയായി പാര്‍വതി (ടേക്ക് ഓഫ്) സംവിധായകനായി ലിജോ ജോസ് പെല്ലിശേരി (ഇ മാ ഔ) തിരഞ്ഞെടുക്കപ്പെട്ടു. ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാചിത്രം. ഏദന്‍ രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.
മികച്ച നടനുള്ള അവാര്‍ഡിന് സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, ഇന്ദ്രന്‍സ് എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം നടന്നത്.
അതീവ രഹസ്യമായാണ് ഇത്തവണ പുരസ്കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മത്സര രംഗത്തുള്ള 110 സിനിമകളും ആദ്യ ഘട്ടത്തില്‍ ജൂറി അംഗങ്ങള്‍ രണ്ടു ഗ്രൂപ്പാക്കി. ഇതില്‍ മികച്ച 20-21 സിനിമകള്‍ എല്ലാവരും ചേര്‍ന്നു വീണ്ടും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിശ്ചയിച്ചത്. സിനിമകളുടെ സ്ക്രീനിങ് കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കില്‍ അതീവ രഹസ്യമായാണു നടത്തിയത്.
കഴിഞ്ഞ രണ്ടു ദിവസമായി ജൂറി അംഗങ്ങള്‍ക്കു മൊബൈല്‍ ഫോണും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
അവാര്‍ഡുകള്‍
മികച്ച സിനിമ : ഒറ്റമുറി വെളിച്ചം
മികച്ച സ്വഭാവ നടന് – അലന്‍സിയര്‍
മികച്ച സ്വഭാവ നടി: മോളി വത്സന്
മികച്ച കഥാകൃത്ത് – എം എ നിഷാദ്
മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍
മികച്ച ഗായിക- സിതാര കൃഷ്ണകുമാര്‍
മികച്ച ഗായകന്: ഷഹബാസ് അമന് (മായാനദി)
മികച്ച നവാഗത സംവിധായകന്: മഹേഷ് നാരായണന് (ടേക്ക് ഓഫ്)
ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു
സംഗീത സംവിധായകന്- എംകെ അര്ജുനന്
ക്യാമറ- മനേഷ് മാധവ്
തിരക്കഥാകൃത്ത്- സജീവ് പാഴൂര്‍
അവസാന റൗണ്ടില്‍ 25 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക