ലണ്ടന്‍: സെവിയ്യയുടെ തട്ടകത്തില്‍ ആദ്യ പാദം ഗോള്‍രഹിത സമനിലയില്‍ പിടിച്ചപ്പോള്‍ മൗറീന്യോക്ക് ആശ്വാസമായിരുന്നു. ഒാള്‍ഡ് ട്രഫോഡില്‍ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് മാത്രമേ യുനൈറ്റഡ് തോറ്റിട്ടുള്ളൂവെന്നതുതന്നെ കാരണം. മാറ്റിച്ചിനെ മധ്യനിരയിലെ കേന്ദ്രബിന്ദുവായി തയാറാക്കിയ പ്ലാനില്‍ പലയിടത്തും വിള്ളലുണ്ടായി.
ലിവര്‍പൂളിനെതിരെ പയറ്റി വിജയിച്ച മൗറീന്യോയുടെ തന്ത്രങ്ങളൊന്നും സെവിയ്യക്കെതിരെ വിലപ്പോയില്ല. ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തില്‍ സ്പാനിഷ് ക്ലബ് സെവിയ്യയോട് ഒാള്‍ഡ് ട്രഫോഡില്‍ 1-2ന് തോല്‍വിയേറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. പകരക്കാരനായെത്തിയ ബെന്‍ യാഡറാണ് അരലക്ഷത്തിലധികം ആരാധകരെ കണ്ണീരിലാഴ്ത്തി യുനൈറ്റഡിെന്റ കഥകഴിച്ചത്.
മുന്നേറ്റങ്ങളൊന്നും ലക്ഷ്യം കാണാതിരുന്നപ്പോഴാണ് സെവിയ്യ കോച്ച് വിന്‍സെന്‍സോ മോണ്ടെല്ല 72ാം മിനിറ്റില്‍ ബെന്‍ യാഡറിനെ കളത്തിലിറക്കുന്നത്. റൊമേലു ലുക്കാക്കു (84) ആശ്വാസ ഗോള്‍ നേടിയെങ്കിലും തിരിച്ചുവരാന്‍ അതു മതിയായില്ലായിരുന്നു.അവസാന മത്സരത്തില്‍ ലിവര്‍പൂളിനെയും വീഴ്ത്തി ഫോമില്‍ നില്‍ക്കവെ സെവിയ്യക്ക് മത്സരം കഠിനമായിരിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചു.
ഗെയിംപ്ലാന്കൊണ്ട് ഞെട്ടിക്കുന്ന മൗറീന്യോക്ക് പക്ഷേ, സെവിയ്യക്കെതിരെ എല്ലാം പിഴച്ചു.രണ്ടു മിനിറ്റ് കഴിഞ്ഞില്ല. ഡേവിഡ് ഡിഹിയയെ കാഴ്ചക്കാരനാക്കി യുനൈറ്റഡിന്റെ വലയില്‍ പന്തെത്തി. മാര്‍ക്ക് ചെയ്യാനൊരുങ്ങിയ എറിക് ബെയ്ലിയെ വെട്ടിച്ചാണ് ബെന്നിെന്റ ഗോള്‍.
മറ്റൊരു മത്സരത്തില്‍, ഷാക്തറിനെ തോല്പിച്ച് എ.എസ് റോമ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ പാദത്തില്‍ 2-1ന് തോറ്റെങ്കിലും സ്വന്തം തട്ടകത്തിലെ രണ്ടാം പാദം 1-0ത്തിന് ജയിച്ചതോടെ എവേ ഗോളിന്റ ആനുകൂല്യത്തിലാണ് (2-2) റോമയുടെ മുന്നേറ്റം. പിന്നിലായെങ്കിലും തിരിച്ചുവരുമെന്നുതന്നെയാണ് യുനൈറ്റഡ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, 78ാം മിനിറ്റില്‍ രണ്ടാം ഗോളും ബെന്‍ തന്നെ നേടിയതോടെ യുനൈറ്റഡിന്റ കാര്യത്തില്‍ തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക