ലണ്ടന്‍: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ പത്രങ്ങളില്‍ മുഴുവന്‍ പേജിലും പരസ്യം നല്കി മാപ്പുപറഞ്ഞ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. സക്കര്‍ബര്‍ഗിന്റെ ഒപ്പോടുകൂടിയ പരസ്യത്തില്‍ പറയുന്നത് നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളില്‍ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കില്‍ അതിനു ഞങ്ങള്‍ അര്‍ഹരുമല്ല . എന്നാല്‍, ആരോപണം ഉന്നയിക്കപ്പെട്ട കേംബ്രിജ് അനലിറ്റിക്കയെക്കുറിച്ച് പരസ്യത്തില്‍ പരാമര്‍ശങ്ങളൊന്നുമില്ല.
2014ല്‍ കേംബ്രിജ് സര്‍വകലാശാല ഗവേഷകനായ അലക്സാണ്ടര്‍ കോഗന് നിര്‍മ്മിച്ച ക്വിസ് പ്രോഗ്രാം വഴി ശേഖരിച്ച വിവരങ്ങളാണ് ചോര്‍ത്തപ്പെട്ടതെന്ന് പരസ്യത്തില്‍ പറയുന്നു. 2014ല്‍ നടന്ന സംഭവത്തില്‍ നടപടികളൊന്നും സ്വീകരിക്കാത്തതിനാണ് മാപ്പ്. ഇതാവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
വെളുത്ത പ്രതലത്തില്‍ ക്ഷമാപണ സന്ദേശവും ഫേസ്ബുക്കിന്റെ ചെറിയൊരു ലോഗോയും അടങ്ങുന്നതാണു പരസ്യം.
ഫേസ്ബുക്കിലൂടെ ലഭിക്കുന്ന ആപ്പുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള ആപ്പുകള്‍ കണ്ടെത്താനുള്ള പരിശോധനയിലാണു ഞങ്ങള്‍. വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്പുകള്‍ ഇനിയുമുണ്ടെന്നാണു ഞങ്ങളുടെ കണക്കുകൂട്ടല്‍. അവയെ കണ്ടുപിടിച്ചു വിലക്കാനുള്ള നീക്കം നടത്തുകയാണ്. സ്വകാര്യവിവരങ്ങള്‍ തേടുന്ന ആപ്പുകള്‍ നിങ്ങള്‍ക്കു തന്നെ നിര്‍ത്തലാക്കാന്‍ സാധിക്കും. ഫേസ്ബുക്കിനെ ഇപ്പോഴും വിശ്വസിക്കുന്നതില്‍ എല്ലാവര്ക്കും നന്ദി. ഉപയോക്താക്കള്‍ക്കായി ഇതിലും നല്ല കാര്യങ്ങള്‍ ചെയ്യുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും സക്കര്‍ബര്‍ഗിന്റെ പരസ്യത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക