ജലദോഷവും ചെറിയ പനിയുമൊന്നും നമ്മളാരും അത്രയ്ക്ക് കാര്യമാക്കാറില്ല. എന്നാല്‍ ഒരു ജലദോഷം പോലും നിസാരമല്ലെന്ന് പഠിപ്പിക്കുകയാണ് അമേരിക്കയിലെ ഡെന്റല്‍ ടെക്നീഷ്യയായ ടിഫാനി കിങ്ങ് എന്ന യുവതിയുടെ ജീവിതം.
ജലദോഷം മൂലം ടിഫാനിക്ക് നഷ്ടമായത് തന്റെ രണ്ട് കാലുകളും കൈകളുമാണ്. 38-കാരിയായ ടിഫാനി ആറ് കുട്ടികളുടെ അമ്മയാണ്. ഇവര്‍ പ്രതിശ്രൂത വരന് മൊയെല് ഫോനോഹെമയ്ക്കൊപ്പമാണ് താമസിക്കുന്നത്. 20 വയസുള്ളപ്പോള്‍ ടിഫാനിക്ക് ആര്‍ത്രൈറ്റിസ് പിടിപെട്ടിരുന്നു. അത് പരിഹരിക്കുന്നതിനായായിരുന്നു ഇമ്മ്യൂണോസപ്രസ്സെന്റ് മരുന്ന് ടിഫാനി ദീര്‍ഘകാലം കഴിച്ചത്. ഇത് ടിഫാനിയുടെ രോഗപ്രതിരോധ ശേഷിയെ ബാധിച്ചിരുന്നു. ഇതിനിടയില്‍ ഇടയ്ക്കിടയ്ക്ക് വരുന്ന ജലദോഷം ടിഫാനി കാര്യമാക്കിയില്ല. പിന്നീടാണ് ഇത് കടുത്ത ശ്വാസതടസമായി മാറുകയും തുടര്‍ന്ന് ടിഫാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്.
തുടര്‍ന്ന് കോമയിലായ ടിഫാനിയ്ക്ക് ബാക്ടീരിയല്‍ ന്യൂമോണിണ സ്ഥിരീകരിച്ചു. നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 15 ശതമാനം മാത്രമായിരുന്നു രക്ഷപ്പെടാനുള്ള സാധ്യത. കരള്‍, കിഡ്നി തുടങ്ങിയവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു ടിഫാനിയുടെ അവസ്ഥ. കൈകാലുകളുടെ രക്തയോട്ടം കുറഞ്ഞതോടെയാണ് കൈകളും കാലുകളും നീക്കം ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്.
ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിഘട്ടത്തെ വളരെ ആത്മവിശ്വാസത്തോടെയാണ് ടിഫാനിയും കുടുംബവും നേരിട്ടത്. ഇപ്പോള്‍ ടിഫാനി ഫിസിയോ തെറാപ്പി അടക്കമുള്ള പരിശീലനങ്ങളിലാണ്. ഇതിലൂടെ കയ്കളും കാലുകളുമില്ലാതെ കാര്യങ്ങള്‍ ചെയ്യാന്‍ പരിശീലിക്കുകയാണ് ഇവര്‍.
വരുന്ന ഒക്ടോബറിലാണ് ടിഫാനിയുടെയും മൊയിലിന്റെയും വിവാഹം. തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം മൊയിലുമായുള്ള വിവാഹമാണെന്ന് ടിഫാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക