സുപ്രീം കോടതി പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമത്തിന്റെ ദുരുപയോഗം തടയാന്‍ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. രാജസ്ഥാനിലെ ബാര്മേറിയില് കാറുകളും കെട്ടിടങ്ങളും പ്രതിഷേധക്കാര്‍ തകര്‍ക്കുകയും തീയിടുകയും ചെയ്തു. ഒഡീഷയിലെ സാംബല്‍പൂരില്‍ സമരക്കാര്‍ ട്രെയിന്‍ സര്‍വീസ് തടഞ്ഞു. മധ്യപ്രദേശില്‍ അക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി.
പഞ്ചാബ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബില്‍ മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പൊതുഗതാഗതം റദ്ദാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു. മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും ഒരു ദിവസത്തെക്ക് റദ്ദാക്കി.
രാവിലെ ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. നിരവധി കടകള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു. വിവിധ ദളിത് സംഘടനകള്‍ക്കൊപ്പം സി പി ഐ എം എല്‍ പ്രവര്‍ത്തകരും ബിഹാറിലെ അരയില്‍ പ്രതിഷേധവുമായിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക