നാലു വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്രയിലാണ് രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജി സേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെ ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല. പേരാമ്പ്രയില്‍ വച്ച് വിഷു ദിനത്തിലുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
25 ഓളം ശിവജി സേനാ പ്രവര്‍ത്തകര്‍ വിഷുദിവസം രാത്രി പേരാമ്പ്ര ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ കാര്‍ത്തിക ഫാമിലി റസ്റ്റോറന്റ് അടിച്ചു തകര്‍ത്തിരുന്നു. തടയാനെത്തിയ ഹോട്ടലുടമയേയും, ജീവനക്കാരേയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ പേരാമ്പ്ര പൊലീസ് 12 പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക