കുട്ടികൾക്ക് നേരെയുള്ള അതിക്രമം വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഇനി പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നൽകണമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്.
സുപ്രീം കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പോക്സോ നിയമം ഭേദഗതി ചെയ്യാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
കത്വയില്‍ എട്ടുവയസ്സുകാരി ക്രൂരപീഡണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക