ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ വിജയ ശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍. ഇത്തവണ 441103 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 421162 വിദ്യാർഥികൾ വിജയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ രണ്ട് ശതമാനം കൂടുതലാണിത്.
കൂടാതെ 34,313 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ചത് എറണാകുളം ജില്ലയിൽ നിന്നാണ്. ഏറ്റവും കുറവ് വയനാട് ജില്ല. മുവാറ്റുപുഴയാണ് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല. 517 സർക്കാർ സ്കൂളുകൾ 100 ശതമാനം വിജയം നേടി. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ നിന്നുള്ള വിദ്യാർഥികളാണ്.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 517 സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി. ഏറ്റവും കൂടുതല്‍ വിജയം നേടിയ വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴയാണ്. പ്ലസ് വണ്‍ പ്രവേശന നടപടികള്‍ മേയ് ഒന്‍പതിനാണ് ആരംഭിക്കുന്നത്.
Also Read: ഹിന്ദു യുവതിയെ പ്രണയിച്ച മുസ്ലിം യുവാവിനെ ബന്ധുക്കള്‍ തല്ലിക്കൊന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക