പതിനഞ്ചുകാരനായ വിദ്യാർഥിയെ നിരന്തരമായി പീഡനത്തിനിരയാക്കിയ 35 കാരിയായ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ. ചണ്ഡീഗഡിലാണ് സംഭവം നടന്നത്. മാർച്ച് മാസം മുതൽ ഇവരുടെയടുത്ത ട്യൂഷനെത്തിയ വിദ്യാർഥിയെ ഇവർ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു അറസ്റ്റ് ചെയ്ത അധ്യാപികയെ ജില്ലാ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അധ്യാപികയുടെ താമസ സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളിൽ തന്നെയായിരുന്നു കുട്ടിയും താമസിച്ചിരുന്നത്. ചൈൽഡ് ഹെൽപ്ലൈനിലെ പ്രൊജക്റ്റ് മാനേജരായ സംഗീത ജന്ദ് കുട്ടികൾക്ക് നടത്തിയ കൗൺസിലിംഗിനിടയിലാണ് സംഭവം പുറത്തായത്. ട്യൂഷന് വിട്ടിട്ടും കുട്ടിയുടെ മാർക്കിൽ പുരോഗതി വരാത്തതിനാൽ ട്യൂട്ടിഷൻ ക്ലാസ് നിർത്തുകയാണെന്ന് മാതാപിതാക്കൾ പറഞ്ഞത് കേട്ട് നിയന്ത്രണം വിട്ട അദ്ധ്യാപിക കുട്ടിയെ മുറിയിൽ പൂട്ടിയിട്ടു. നാട്ടുകാരെത്തിയാണ് പിന്നീട് കുട്ടിയെ രക്ഷിച്ചത്. ഇതിന്റെ മനോവേദനയിൽ അദ്ധ്യാപിക അമിതമായി ഉറക്കഗുളികകൾ കഴിച്ച ആശുപത്രിയിലാവുകയും ചെയ്തിരുന്നു. കുട്ടിയോട് സംസാരിക്കാനായി പ്രത്യേകം സിം കാർഡും നല്കിയിരുന്നത്രെ.പീഡനത്തിന് പുറമെ ഈ നമ്പറിലേക്ക് വൈകാരികമായ സന്ദേശങ്ങളും അദ്ധ്യാപിക അയച്ചിരുന്നു.
Also read: അത്യാവശ്യമില്ലെങ്കിൽ കേരളത്തിലേക്ക് യാത്ര ചെയ്യരുത്; യു.എ.ഇ
പ്രതികരിക്കാൻ ഇവിടെ എഴുതുക