ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത കുമ്മനം രാജശേഖരനെതിരെ മിസോറാമിൽ വ്യാപക പ്രതിഷേധം. രാഷ്ട്രീയക്കാരനും തീവ്രഹിന്ദുത്വ വാദിയുമായ ഒരാളെ ഗവർണറായി നിയമിച്ചാൽ അത് സംസ്ഥാനത്തെ സമാധാനാന്തരീക്ഷത്തെ ബാധിക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പീപ്പിൾ റെപ്രെസെന്റഷൻ ഫോർ ഐഡന്റിറ്റി ആൻഡ് സ്റ്റാറ്റസ് ഓഫ് മിസോറാം (പ്രിസം), ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ (ജി.സി.ഐ) എന്നീ സംഘടനകളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.
കുമ്മനം ഗവർണറാകാൻ യോഗ്യനല്ല എന്നും അദ്ദേഹം ഒരു ആർ.എസ്.എസ് പ്രവർത്തകനും ഹിന്ദു ഐക്യവേദി, വി.എച്ച്.പി എന്നീ സംഘടനകളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണെന്നും പ്രിസം വാർത്താക്കുറിപ്പിൽ പറയുന്നു. രാഷ്ട്രീയക്കാരനായ ഒരാളെ ഗവർണറായി നിയമിച്ചത് മിസോറാമിലെ രാഷ്ട്രീയത്തെ പ്രതികൂലമായി ബാധിക്കുമെന്നും വർഷാവസാനം നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും അതിനാൽ പക്ഷപാതമില്ലാത്ത ഒരാളെ ഗവർണറായി നിയമിക്കണമെന്നും പ്രിസം രാഷ്ട്രപതിക്ക് നൽകിയ പരാതിയിൽ പറയുന്നു.
87% ക്രിസ്ത്യൻ കുടുംബങ്ങളുള്ള മിസോറാമിൽ ഹിന്ദുമതമൗലിക വാദിയായ ഒരാളെ ഗവർണറായി നിയമിച്ചത് മിസോറാമിലെ സമാധാനാന്തരീക്ഷം തകർക്കാനാണെന്ന് ജി.സി.ഐ ആരോപിച്ചു.
Also Read: നോയര്‍ മടങ്ങിയെത്തുന്നു ജർമ്മനി ആവേശത്തിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക