18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്കി കേരളാ ഹൈകോടതി. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ഇഷ്ട പ്രകാരം ജീവിക്കാമെന്നും കോടതി പറഞ്ഞു. മകളെ വിട്ടു കിട്ടാന്‍ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പെണ്‍കുട്ടിക്ക് നിയമ പരിരക്ഷയുള്ളപ്പോള്‍ കോടതിക്ക് സൂപ്പര്‍ ഗാര്ഡിയന് ആകാനാവില്ല. ഉഭയ സമ്മത പ്രകാരം നിരവധി പേര് ഒരുമിച്ച് ജീവിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഇവരെ ഒരുമിച്ച് ജീവിക്കുന്നതില്‍ നിന്നും തടയുന്നതെന്ന് കോടതി ചോദിച്ചു. യുവാവിന് വിവാഹ പ്രായമെത്തുമ്ബോള്‍ നിയമപ്രകാരം വിവാഹം കഴിക്കാവുന്നതാണെന്നും കോടതി നിര്‍ദ്ദേശിച്ചു.
ആലപ്പുഴ സ്വദേശിയുടെ മകളായ 19കാരിയെയും 18കാരനുമായ യുവാവിനെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക