ലോകകപ്പ് ഫുട്ബാളിലെ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തിൽ കന്നി ലോകകപ്പ് കളിക്കുന്ന പാനമയെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തോൽവി. ഒഴിഞ്ഞ ഒന്നാം പകുതിക്കുശേഷം രണ്ടാം പകുതിയിലാണ് ബെൽജിയം മൂന്ന് ഗോളും അടിച്ചുകയറ്റിയത്.
പല അവസരങ്ങളും ഒന്നൊന്നായി പൊലിഞ്ഞുപോയശേഷം മെർട്ടെൻസാണ് തന്ത്രപരമായ ഒരു ഗോളിലൂടെ ബെൽജിയത്തെ ആദ്യം മുന്നിലെത്തിച്ചത്. നാൽപത്തിയേഴാം മിനിറ്റിലായിരുന്നു ഗോൾ. ബോക്സിൽ നിന്നു കിട്ടിയ പന്ത് ഗോളിയുടെ തലയ്ക്ക് മുകളിലൂടെ പോസ്റ്റിന്റെ മൂലയിലേയ്ക്ക് കോരിയിടുകയായിരുന്നു മെർട്ടെൻസ്.
പിന്നീട് ലുക്കാക്കുവിന്റെ ഊഴമായിരുന്നു. ആറു മിനിറ്റിന്റെ ഇടവേളയിലായിരുന്നു ലുക്കാക്കുവിന്റെ രണ്ട് ഗോളുകളും. ആദ്യം അറുപത്തിയൊൻപതാം മിനിറ്റിലും രണ്ടാമത്തേത് എഴുപത്തിയഞ്ചാം മിനിറ്റിലും. വിൻസന്റ് കംപാനിയില്ലാതെ ഇറങ്ങിയ ബെൽജിയത്തിന്റെ ഓരോ നീക്കവും പനമായെ ഉന്നവെച്ചത് വെറുതെയായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക