മോസ്കോ: ജീവന് മരണ പോരാട്ടത്തില്‍ അർജന്റീനയ്ക്ക് ജയം. ഗ്രൂപ്പ് ഡിയിലെ ജീവന്മരണ പോരാട്ടത്തില്‍ ലോകത്തെ കോടിക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന.
നൈജീരിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ 14 മിനിറ്റിലാണ് നായകന് മെസ്സിയുടെ ഈ ലോകകപ്പിലെ തന്നെ ആദ്യ ഗോള്‍ പിറന്നത്. അവസാന നിമിഷത്തില്‍ മാര്‍ക്കോസ് റോഹോ നേടിയ ഗോളുകളുമാണ് അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്.
കളിയുടെ കൂടുതല്‍ സമയത്തും പന്ത് അര്‍ജന്റീനിയന്‍ കാലുകളിലായിരുന്നു. മെസ്സി കളം നിറഞ്ഞുകളിച്ചതും ആരാധകര്‍ക്ക് ആവേശമായി.
അതേസമയം ഐസ്ലാന്റ് ക്രോയേഷ്യ മത്സരത്തിൽ രണ്ടുഗോളുകൾ നേടി ക്രോയേഷ്യ വിജയിച്ചു.
ലോകകപ്പ്; പ്രീക്വാർട്ടറിൽ ചുവന്ന പന്ത് ഉരുളും
പ്രതികരിക്കാൻ ഇവിടെ എഴുതുക