കടുത്ത വേനൽച്ചൂടിനെ തുടർന്ന് ബഹ്റൈനിൽ തൊഴിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്നലെ മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റ് 31 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ചൂട് വർദ്ധിക്കുന്ന ജൂലൈ ഓഗസ്റ്റ് മാസങ്ങളിൽ പുറത്തെ സൈറ്റുകളിൽ ഉച്ചക്ക് 12 മുതൽ വൈകുന്നേരം 4 വരെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടില്ലെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവ്.
ഈ നിയമം കൺസ്ട്രക്ഷൻ സൈറ്റുകൾക്ക് മാത്രം ബാധകമായ ഒന്നല്ലെന്നും പുറത്തു സൂര്യതാപം നേരിടുന്ന ഏത് തൊഴിലാളികൾക്കും ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. കൺസ്ട്രക്ഷൻ കമ്പനികൾ തൊഴിലാളികളെകൊണ്ട് നിർബന്ധിച്ച് ജോലി ചെയ്യിക്കുകയാണെങ്കിൽ അക്കാര്യം തൊഴിൽ മന്ത്രാലയ അധികൃതരെ അറിയിക്കുന്ന പക്ഷം സ്ഥാപനത്തിനെതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച ഉത്തരവ് നടപ്പാക്കാനായി കൂടുതൽ ഇൻസ്പെക്ടർമാരെ പരിശോധനയ്ക്കായി നിയമിക്കും. പരിശോധനയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ ഒരു തൊഴിലാളിക്ക് 500 ദിനാർ മുതൽ 1000 ദിനാർ വരെ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു.
തായ്ലൻഡിൽ 12 കുട്ടികളും കോച്ചും ഗുഹയിൽ കുടുങ്ങിയിട്ട് ഇന്നേക്ക് എട്ട് ദിവസം
പ്രതികരിക്കാൻ ഇവിടെ എഴുതുക