എറണാകുളം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് 15 അംഗ സംഘമെന്ന് എഫ്ഐആര്‍. സംഘത്തിലെ കറുത്ത് ഷര്‍ട്ട ഫുള്‍ക്കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളാണ് അഭിമന്യൂവിനെ കുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
കേസിലെ പ്രതികളുടെ കൂട്ടത്തില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്നും പൊലീസ് അറിയിച്ചു. ഇവരില്‍ ഒരാള്‍ ഒളിവിലുളള മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥിയും ക്യാംപസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ വടുതല സ്വദേശി മുഹമ്മദാണ്. മറ്റൊരാള്‍ പുറത്തുനിന്നുളളയാളാണ് എന്നാണ് വിവരം.
സംഘത്തില്‍ ഉണ്ടായിരുന്നവരില്‍ 13പേരും പുറത്ത് നിന്ന് വന്നവരാണ്. അക്രമി സംഘം രണ്ട് തവണ ക്യാംപസ് പരിസരത്ത് എത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേസിലെ പ്രതികളുടെ മേല്‍ യുഎപിഎ ചുമത്തിയാല്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുകയാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരാണ് അറസ്റ്റിലായത്. നാലുപേരെ കൂടി ഇന്ന് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോട്ടയം കങ്ങഴ സ്വദേശി ബിലാല്‍ സജി, പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ഫാറുഖ് അമാനി, പളളുരുത്തി സ്വദേശി റിയാസ് ഹുസൈന് എന്നിവരാണ് റിമാന്‍ഡിലുളളത്. ഇവരില്‍ രണ്ടുപേര്‍ ക്യാംപസ് ഫ്രണ്ടിന്റെയും ഒരാള്‍ എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണ്. ഇതുകൂടാതെ ഇന്നലെയും ഇന്നുമായി മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. നെട്ടുര്‍ സ്വദേശി സെയ്ഫുദ്ദീന്‍, നവാസ്, ജഫ്രി എന്നിവരുടെ അറസ്റ്റാണ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക