രാജ്യത്തെ ഞെട്ടിച്ച നിർഭയ കൂട്ടമാനഭംഗക്കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായുള്ള ബെഞ്ച് തള്ളി. പ്രതികള്‍ വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്നും കോടതി സൂചിപ്പിച്ചു. പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്, ആര്. ഭാനുമതി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇരുപത്തിമൂന്നുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഓടുന്ന ബസില്‍ ആറു പ്രതികളും ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയെന്നതാണ് കേസ്. 2012 ഡിസംബര്‍ 16നായിരുന്നു സംഭവം. പെൺകുട്ടി പിന്നീട് ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു.
നിർഭയ കേസ്; വധശിക്ഷ പോര, നിർഭയയുടെ അമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക