അയൽക്കാരിയായ ഏഴു വയസുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചു കൊന്ന എൻജിനീയർക്ക് വധശിക്ഷ. ചെങ്കല്‍പേട്ട് കോടതി ധാശ്വന്തിന് വിധിച്ച മരണശിക്ഷയ്ക്കെതിരെ പ്രതി സമര്‍പ്പിച്ച അപ്പീല്‍ മദ്രാസ് ഹൈക്കോടതി തള്ളുകയായിരുന്നു. പ്രതിയുടെ വധശിക്ഷ കോടതി ശരിവെച്ചു.കേസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതി അപ്പീല്‍ നല്‍കിയത്. 7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നവന് ദയ വേണ്ടന്നും കോടതി നിരീക്ഷിച്ചു.
2017 ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ പ്രതി പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. പട്ടിക്കുഞ്ഞിനോട് കളിക്കാനനുവദിക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ദേശീയപാതയിൽ കൊണ്ട് പോയി കത്തിക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി സ്വന്തം അമ്മയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞു എന്നൊരു കേസും നിലനിൽക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക