താല്പര്യമില്ലെന്നറിയിച്ചെങ്കിലും ഫോണിൽ അശ്ളീല സന്ദേശങ്ങളും വിഡിയോകളും അയക്കുക, ളോഹ ഇസ്തിരിയിടാനെന്നു പറഞ്ഞ് മുറിയിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനങ്ങൾക്കിരയാക്കുക എന്നതൊക്കെ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ പതിവായിരുന്നുവെന്ന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ ചങ്ങനാശ്ശേരി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകി.
ബിഷപ്പ് രണ്ടുവര്‍ഷം തുടര്‍ച്ചയായി പിന്തുടര്ന്ന് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴിയിലുള്ളത്. തന്നോട് വ്യക്തിവൈരാഗ്യത്തോടെയാണ് പെരുമാറിയത്. പല തവണ ബിഷപ്പ് ഫോണില്‍ വിളിച്ച് ലൈംഗിക താത്പര്യം വ്യക്തമാക്കിയിരുന്നു. താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഫോണില്‍ അശ്ളീല സന്ദേശങ്ങളും ബിഷപ്പിന്റെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചു നല്കി. എന്നാല്‍, ഇത് ആദ്യമൊന്നും ഗൗരവമായി എടുത്തില്ല. ഇതിനിടെ തന്നെ ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്ക്കു വിളിച്ചു വരുത്തി ബിഷപ്പ് പീഡിപ്പിക്കുകയായിരുന്നു. പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി.
പീഡനം തുടര്‍ന്നതോടെ സഭയിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്കി. എന്നാല്‍, എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു. അതോടെ ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. അച്ചടക്ക ലംഘനത്തിന്റെ പേര് പറഞ്ഞ് നടപടിയെടുത്തു. പല തവണ ദ്രോഹിച്ചു. കുറവിലങ്ങാട്ടെ ആശ്രമത്തിലേയ്ക്കു മാറ്റം ചോദിച്ചു വാങ്ങി. എന്നാല്‍, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചതെന്ന് കന്യാസ്ത്രീ മജിസ്ട്രേട്ടിനോട് വിശദീകരിച്ചു. .
രഹസ്യ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍ പുറത്തുവന്നതോടെ കത്തോലിക്കാ സഭ കൂടുതല്‍ വെട്ടിലായി. 208 പേജുള്ള രഹസ്യ മൊഴിയില്‍ രണ്ടു വര്‍ഷം നീണ്ടു നിന്ന അതിക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കന്യാസ്ത്രീ തുറന്ന് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെയും അനുമതി ലഭിച്ചാല്‍ ഈ ആഴ്ച തന്നെ പൊലീസ് സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യും. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് അയക്കും. ബിഷപ്പിന്റെ ലൈംഗിക ശേഷി പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷമാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യുക. കഴിഞ്ഞ ആഴ്ച നടത്തിയ വൈദ്യ പരിശോധനയില്‍ കന്യാസ്ത്രീ ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു.
രണ്ടുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നാണ് കന്യാസ്ത്രീ കോട്ടയം പൊലീസിനും മജിസ്ട്രേട്ടിനും നല്കിയ പരാതി. കുറവിലങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച 99 കാരൻ അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക