തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നാളെ അവധി. ശക്തമായ മഴയും വെള്ളപ്പൊക്കവും നില നില്ക്കുന്നതിനാല് കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്,ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്ത്,മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കും.
മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ തിരുവല്ല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിച്ചിരുന്ന താലൂക്കിലെ പ്രഫഷനല്‍ കോളജ് ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ്,ചാഴൂര്‍ പഞ്ചായത്തുകളില്‍ പ്ലസ്ടു ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്. ആലപ്പുഴ ജില്ലയില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
ദീര്‍ഘമായി ലഭിക്കുന്ന അവധി ദിവസങ്ങള്‍ കുട്ടികള്‍ പഠനത്തിനായി വിനിയോഗിക്കണമെന്നും ഇപ്പോഴത്തെ അവധി ദിവസങ്ങള്‍ക്ക് പകരമായി പിന്നീട് പ്രവൃത്തി ദിവസങ്ങളുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചു. കനത്ത മഴ തുടരുന്നതിനാല്‍ ജില്ലയിലെ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ദുരിതാശ്വാസ ക്യാമ്പ്കളായാണ് പല സ്കൂളുകളും പ്രവര്‍ത്തിക്കുന്നത്.
നാളത്തെ (വെള്ളിയാഴ്ച) അവധിക്ക് പകരം മറ്റൊരു പ്രവൃത്തി ദിവസമായിരിക്കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക