സംശയം മൂത്ത് ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ജവാൻ അറസ്റിൽ. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാന് സുരേഷ് മിരിയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ലക്ഷ്മിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
ഭട്ടാപര ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ലക്ഷ്മിക്ക് അവിഹിതബന്ധമുണ്ടെന്ന പേരിൽ സുരേഷ് മർദ്ദിക്കുകയും കുഴഞ്ഞു വീണ ലക്ഷ്മിയുടെ സ്വകാര്യഭാഗങ്ങളിൽ വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. കൊലയ്ക്ക് ശേഷം ഇയാൾ ലക്ഷ്മിയുടെ മൃതദേഹം സ്വന്തം നാടായ ഖാജിരിയിൽ എത്തിക്കുകയും അസുഖം മൂലം മരിച്ചെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ ശരീരത്തിലെ മുറിവുകൾ കണ്ട് സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ വിവരമറിയിക്കുകയും പോസ്റ്റ്മോർട്ടം ചെയ്യുകയുമായിരുന്നു. ഇതോടെ മരണത്തിന്റെ യഥാർത്ഥ കാരണം വെളിച്ചത്തായി. സുരേഷ് മിരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവർക്ക് രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക