സംസ്ഥാനത്ത് ഇതാദ്യമായാണ് 22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നതെന്നും സ്ഥിതി അതീവ ഗുരുതരമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഒറ്റപ്പെട്ടുപോയ വയനാട്ടിലെ ജനങ്ങളെ രക്ഷിക്കാൻ നാവികസേനയുടെ സഹായം തേടിയിട്ടുണ്ടെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അതേസമയം 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. മുന്നാം നമ്പർ ഷട്ടര്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ഇടമലയാര്‍ തുറന്നതിനാലാണ് ട്രയല്‍ റണ്‍ വൈകിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല റവന്യൂ വകുപ്പിന് നല്കി. 2398.80 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ഉച്ചയോടെ തന്നെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക