പാക്കിസ്ഥാന്റെ 22ാം പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്തു. മുന്‍ പാക്ക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന് തെഹ്രിക്കെ ഇന്‍സാഫ് (പിടിഐ)നേതാവുമാണ് ഇമ്രാൻ ഖാൻ. പാക്കിസ്ഥാന് മുൻപ്രസിഡന്റ് മൈമൂണ്‍ ഹുസൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 176 പേർ ഇമ്രാനെ പിന്തുണച്ചു.
നവാസ് ഷെരീഫിന്റെ പാക്കിസ്ഥാന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഷഹബാസ് ഷെരീഫിന് വെറും 96 പേരുടെ പിന്തുണയാണ് കിട്ടിയത്. ജൂലൈ 25നാണ് പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന 270 സീറ്റില്‍ 116 എണ്ണം പിടിഐ നേടി രാജ്യത്തെ ഒറ്റ കക്ഷിയായിരുന്നു.
പ്രതികൂല കാലാവസ്ഥ; പ്രധാനമന്ത്രിയുടെ വ്യോമ നിരീക്ഷണം റദ്ദാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക