പ്രളയക്കെടുതിയിൽ പെട്ട കേരളത്തെ സഹായിക്കാൻ പാകിസ്ഥാനും. കേന്ദ്രം അനുവദിച്ചാൽ കേരളത്തിന് സഹായം ചെയ്യാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചു. പാകിസ്ഥാന്റെ പ്രാർത്ഥനകൾ കേരളത്തോടൊപ്പം ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
യു എ ഇ തായ്ലൻഡ് തുടങ്ങിയ രാഷ്ട്രങ്ങൾ കേരളത്തെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രം ഇത് നിരസിക്കുകയാണുണ്ടായത്. നിലവിലെ നിയമം അനുസരിച്ച് അന്യരാജ്യങ്ങളിൽ നിന്നും സഹായം സ്വീകരിക്കാനുള്ള വകുപ്പില്ലെന്നും കേരളത്തെ സഹായിക്കാം കേന്ദ്രത്തിന് ഒറ്റയ്ക്ക് കഴിയും എന്നുമുള്ള നിലപാടാണ് എൻ ഡി എ സ്വീകരിച്ചത്.
കേന്ദ്രത്തിന്റെ ഈ തീരുമാനത്തിനെതിരെ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. യു എ ഇ 700 രൂപയുടെ സഹായമാണ് കേരളത്തിന് വാഗ്ദാനം ചെയ്തത്. കേന്ദ്രമാകട്ടെ രണ്ടു തവണകളായി 600 കോടി രൂപയും. അടിയന്തര സഹായമായി കേരളത്തിനു നല്കിയ ഭക്ഷ്യധാന്യത്തിന്റെ പണം ധനസഹായി നല്കിയ 600 കോടിയില്‍നിന്ന് പിടിക്കുമെന്നും കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക