ഷൊർണ്ണൂർ എംഎൽഎ പി കെ ശശിക്കെതിരെയുള്ള വനിതാനേതാവിന്റെ ലൈംഗിക പീഡന പരാതിയിൽ അന്വേഷണത്തിന് പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എംഎൽഎ യ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വച്ച് എംഎല്‍എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി. എംഎല്‍എയ്ക്ക് എതിരായ പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു.
എംഎല്‍എയ്ക്ക് എതിരെ ഓഗസ്റ്റ് 14 നു യുവതി വനിതാ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിലെ ചില പ്രമുഖ നേതാക്കള്‍ക്കും പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാഞ്ഞതിനെത്തുടര്‍ന്ന് അവര്‍ ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് പരാതി ഇമെയിലായി അയച്ചു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കിയിരുന്നുവെന്നാണ് സൂചന.
എംഎല്‍എയ്ക്കെതിരെ വനിതാ നേതാവിന്റെ ലൈംഗികാരോപണം; അന്വേഷണത്തിന് സിപിഎമ്മിന്റെ പ്രത്യേക സമിതി
പ്രതികരിക്കാൻ ഇവിടെ എഴുതുക