സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിങ്ങ് ;ലൈസൻസുകളും പ്ലാസ്റ്റിക്ക് കാർഡുകളാക്കാനുള്ള പദ്ധതിയുമായി ഗതാഗത വകുപ്പ് രംഗത്ത്. പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം ആലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ പ്ലാസ്റ്റിക്ക് കാർഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസൻസുകൾ വിതരണം ചെയ്തു. താമസിയാതെ ഇത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.
കേന്ദ്ര മോട്ടോര്‍വാഹനവകുപ്പിന്റെ ‘വാഹനസാരഥി’ പദ്ധതി നടപ്പാക്കിയ ആര്.ടി.ഒ. ദേശീയ പാതാവിഭാഗം, ആലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലാണ് താത്കാലിക പ്ലാസ്റ്റിക് കാര്‍ഡുകള്‍ നല്‍കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് 12 ശതമാനം ജി.എസ്.ടി. ഉള്‍പ്പെടെ കാര്‍ഡൊന്നിന് 20.75 രൂപയായി ടെന്‍ഡര്‍ നല്‍കിയത്.
മറ്റു സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് കാര്‍ഡുകള്‍ നേരത്തേയുണ്ട്.
ബന്ദ് നടത്തിയിട്ടും കാര്യമുണ്ടായില്ല; ഇന്ധനവില കുതിക്കുന്നു; പെട്രോളിന് ഇന്ന് 14 പൈസ കൂടി
പ്രതികരിക്കാൻ ഇവിടെ എഴുതുക