കേസുകളിൽ മാധ്യമവിചാരണ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. അതിനാൽ മാധ്യമങ്ങൾ സ്വയം പരിധി നിശ്ചയിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു. ചിലസമയങ്ങളിൽ മാധ്യമങ്ങൾ തീവ്രമായ തലത്തിലേക്കെത്തുന്നു. തോന്നുന്നതുപോലെ വിളിച്ചുപറയാൻ പറ്റില്ല. മാധ്യമവിചാരണ പാടില്ല. എവിടെയാണ് വര വരയ്ക്കേണ്ടതെന്ന് ഞങ്ങളോട് പറയുക- ജസ്റ്റിസുമാരായ മദൻ ബി. ലോകൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മുസാഫർപുരിലെ സംരക്ഷണകേന്ദ്രത്തിലെ ലൈംഗിക പീഡനം റിപ്പോർട്ടു ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പട്ന ഹൈക്കോടതി ഉത്തരവിനെതിരേയുള്ള ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കുമേൽ ഹൈക്കോടതി സമ്പൂർണ വിലക്കാണ് ഏർപ്പെടുത്തിയതെന്ന് പരാതിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ശേഖർ നഫാഡെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക