സൗദി അറേബ്യയിൽ കൂടുതൽ വാണിജ്യ സ്ഥാപനങ്ങളിൽ സ്വദേശി വത്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. മൂന്ന് മാസത്തിനകം ഒരു ലക്ഷം സ്വദേിശികള്‍ക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു.
പുരുഷൻമാരുടെയും കുട്ടികളുടെയും തുണിത്തരങ്ങൾ, മോട്ടോര്‍ സൈക്കിള്‍, റെഡിമേഡ് വസ്ത്രങ്ങള്‍, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണിച്ചറുകൾ, പാത്രങ്ങള്‍, സൈനിക യുണീഫോമുകള്‍ തുടങ്ങിയവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് എഴുപത് ശതമാനം സ്വദേശ വത്കരണം ഇന്നുമുതൽ പ്രാബല്യത്തിൽ വന്നത്.
കൂടാതെ നിയമ ലംഘനം കണ്ടെത്തുന്നതിനായി തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇന്ന് വിവിധ സ്ഥലങ്ങളിൽ പരിശോധനക്കു തുടക്കം കുറിച്ചു.
ഇനി സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍; കൂടുതലറിയാം
പ്രതികരിക്കാൻ ഇവിടെ എഴുതുക