മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനെ വെട്ടിക്കൊന്ന കേസിലെ പ്രധാനപ്രതി ക്യാമ്പസ് ഫ്രണ്ട് ജില്ലാസെക്രട്ടറി ആരിഫ് ബിന് പോലീസിന് മുമ്പാകെ കീഴടങ്ങി. കൊലപാതകത്തിനായി ഗുണ്ടകളെ ഏർപ്പാടാക്കിയതിലും അഭിമന്യുവിനെ നേരിട്ട് അക്രമിച്ചതിലും ഇയാൾക്ക് പങ്കുണ്ട്.
കേസിലെ എട്ട് പ്രതികളുടെ ലുക്ക് ഔട്ട് നോട്ടീസ് പോലീസ് കഴിഞ്ഞ ദിവസങ്ങളിൽ പുറപ്പെടുവിച്ചിരുന്നു. ഇതിൽ ആരിഫ് ബിന്നും ഉൾപ്പെട്ടിട്ടുണ്ടായിരുന്നു. കേസിൽ ആകെയുള്ള 30 പ്രതികളിൽ എട്ട് പേരെ ഇനിയും പിടികൂടാനുള്ള സാഹചര്യത്തിലാണ് ആരിഫ് ബിൻ പോലീസിൽ നേരിട്ട് കീഴടങ്ങിയിരിക്കുന്നത്.
ആലുവ സ്വദേശിയാണ് ആരിഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക