ജാതി അടിസ്ഥാനമാക്കി സംവരണം നൽകുന്നതിനെതിരെ എൻ എസ് എസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജ്ജി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജ്ജി തള്ളിയത്. ഇത്തരം ഹർജ്ജികൾ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ബെഞ്ച് ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.
എന്‍എസ്എസും കേരള വൈശ്യ ക്ഷേമസഭയും നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി തള്ളിയത്. ജാതി അടിസ്ഥാനത്തിലുള്ള സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ തകര്‍ക്കുമെന്നായിരുന്നു എന്‍എസ്എസിന്റെ വാദം. പിന്നാക്കാവസ്ഥ നിശ്ചയിക്കേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലാവരുതെന്നും ഭാഗികമായെങ്കിലും വര്‍ഗാടിസ്ഥാനത്തിലുള്ള സംവരണമാണ് വേണ്ടതെന്നും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍, വാദങ്ങളിലേക്കു കടക്കാന്‍ കോടതി തയാറായില്ല. പരാതിക്കാര്‍ക്ക് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നു ചോദിച്ച കോടതി, ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക