കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിൽ 43 മലയാളികൾ കുടുങ്ങിക്കിടക്കുന്നു. പാലക്കാട് കൊല്ലങ്കോട് മര്‍ച്ചന്‍സ് അസോസിയേഷനില്‍ നിന്നുള്ള 30 അംഗ സംഘവും തിരുവനന്തപുരത്തുനിന്നുള്ള 13 അംഗ സംഘവുമാണ് മണാലിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഇത് വരെ പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല.
നിർത്താതെ പെയ്യുന്ന മഴയിൽ മണ്ണിടിച്ചിലും റോഡ് തകർന്നതും കാരണം മണാലി തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഗതാഗതം സാധാരണനിലയിലായിക്കഴിഞ്ഞാൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ രക്ഷപ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കനത്ത മഴയെത്തുടർന്ന് ഹിമാചല്‍ പ്രദേശ്, പഞ്ചാബ് , ജമ്മു കശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലായി പന്ത്രണ്ടുപേരാണ് മരിച്ചത്.
വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: മകള്‍ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക