പ്രശസ്ത സംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ബാലഭാസ്കറിന്റെ രണ്ടു വയസ്സുകാരി മകൾ തേജസ്വിനി ബാല മരണപ്പെട്ടുവെന്നുമുള്ള വാർത്തയുടെ നടുക്കത്തിൽ ആണ് ഇപ്പോഴും മലയാളികൾ. സ്റ്റേജ് ഷോകളിൽ വയലിൻ കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന ഈ കലാകാരൻ മലയാളികൾക്ക് അപരിചിതനല്ല.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സഹപാഠികളായിരുന്നു ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും. 2000 ത്തിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ നേർച്ചകളൾക്കും കാഴ്ചകൾക്കുമൊടുവിൽ 16 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും ജീവിതത്തിലേക്ക് തേജസ്വിനി ബാല കടന്നു വന്നത്. എന്ന്നാലിപ്പോൾ താലോലിച്ച് കൊതി തീരുന്നതിന് മുൻപേ വിധി തേജസ്വിനി ബാലയെ കൂട്ടിക്കൊണ്ട് പോയിരിക്കുകയാണ്.
മകളുമായി ബന്ധപ്പെട്ട വഴിപാടുകൾ കഴിച്ച ശേഷം തൃശൂർ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുന്ന വഴിയിൽ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽ പെട്ടത്. ബാലഭാസ്കർ, ഭാര്യ, മകൾ, ഡ്രൈവർ അർജ്ജുൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടം നടന്നെയുടൻ തൊട്ടടുത്തുണ്ടായിരുന്ന ഹൈവേ പൊലീസാണ് ആദ്യം സംഭവ സ്ഥലത്ത് ഓടിയെത്തിയത്. നാട്ടുകാർ എത്തുന്നതിന് മുമ്പ് തന്നെ ഇവർ കാറിന്റെ ചില്ല് പൊട്ടിച്ച് കുഞ്ഞിനെ പുറത്തെടുത്തിരുന്നു. ആ സമയത്ത് കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. പൊലീസ് വാഹനത്തിൽ തന്നെ ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിലെത്തിയ ഉടൻ തന്നെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ആംബുലൻസിലാണ് മറ്റ് മൂന്നുപേരെയും തിരുവനന്തപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലെത്തിച്ചത്. മൂവരും ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.
ബാലഭാസ്കറിന്റെ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. ഡ്രൈവറിന്റെ നിലയും ഗുരുതരമാണ്.
നടന് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീരപ്പൻ കുറ്റവിമുക്തൻ: വിധി 18 വര്‍ഷങ്ങള്‍ക്ക് ശേഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക