ഫുട്ബോളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് ക്ലബ് വിടാനുണ്ടായ കാരണം പുറത്ത്. പ്രതിഫല കാര്യത്തിലും നികുതിക്കേസിലും റയൽ അധികൃതർ കാട്ടിയ ചതിയും അവഗണനയുമാണ് റയൽ വിടാൻ റൊണാൾഡോയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. പ്രതിഫല കാര്യത്തില്‍ ക്ലബ് അധികൃതരും നികുതി കേസില്‍ സ്പോണ്‍സര്‍മാരും ചതിച്ചുവെന്നും റൊണാള്‍ഡോ ഇപ്പോഴും വിശ്വസിക്കുന്നു. സ്പാനിഷ് ദിനപത്രത്തിലാണ് ഇത് സാൻ=എംബന്ധിച്ച വിവരങ്ങൾ വന്നത്.
നികുതി കേസില്‍ പിഴ നല്കി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ലയണല്‍ മെസിയെ ബാഴ്സലോണ സഹായിച്ചപ്പോള്‍ റൊണാൾഡോയെ റയല്‍ അധികൃതര്‍ സഹായിച്ചില്ല.അക്കാലത്ത് റൊണാൾഡോയിൽ നിന്നും കേസില്‍ നിന്നും അകലം പാലിക്കുന്ന നിലപാടായിരുന്നു ക്ലബ് ഉടമകള്‍ക്ക്.
“നികുതി അടയ്ക്കേണ്ടത് സ്പോണ്‍സര്‍മാരാണ്. നികുതി അടയ്ക്കരുതെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. നികുതിയുമായി ബന്ധപ്പെട്ട് റിസ്ക് എടുക്കാന്‍ എനിക്ക് താല്പര്യമില്ലെന്ന് ഏജന്റായ ജോര്‍ജ് മെന്‍ഡസ്, ഉപദേശക സംഘം എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. നികുതി അടയ്ക്കേണ്ടത് സ്പോണ്‍സര്‍മാരാണ്. പിന്നെ എന്നെ എന്തിന് കുറ്റപ്പെടുത്തണം?
ഞാന്‍ അധികം പഠിച്ചിട്ടില്ല. ജീവിതത്തില്‍ അറിയാവുന്ന ഒരേയൊരു കാര്യം ഫുട്ബോള്‍ കളിയാണ്. പക്ഷേ ഞാന്‍ തീരെ വിഡ്ഢിയല്ല. ആരെയും എനിക്കു വിശ്വാസവുമില്ല. ഇക്കാരണത്താലാണ് നിയമോപദേശകരുടെ സഹായം തേടുമ്പോൾ അവര്‍ ആവശ്യപ്പെടുന്നതിലും 30 ശതമാനം തുക അധികം ഞാന്‍ നല്‍കുന്നത്. പ്രശ്നങ്ങളുണ്ടാക്കാന്‍ എനിക്കു താല്പര്യമില്ല. നിയമപരമായിത്തന്നെ മുന്നോട്ടുപോകും.” റൊണാൾഡോ പറഞ്ഞതായി പത്രം റിപ്പോർട്ട് ചെയ്യുന്നു. .
പ്രതിഫല കാര്യത്തിലും ക്ലബ് അധികൃതര്‍ അവഗണിച്ചുവെന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തുന്നതായി ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ബാഴ്സയില്‍ മെസിക്ക് തന്നേക്കാള്‍ പ്രതിഫലം ലഭിക്കുന്നതും പിഎസ്ജിയിലേക്ക് മാറിയ ബ്രസീലിയന്‍ താരം നെയ്മര്‍ പ്രതിഫലക്കാര്യത്തില്‍ തന്നെ പിന്നിലാക്കിയതും റൊണാള്‍ഡോയെ അസ്വസ്ഥനാക്കിയത്രേ. പ്രതിഫലക്കാര്യം റൊണാള്‍ഡോ ഡ്രസിങ് റൂമില്‍ അനാവശ്യമായി ചര്‍ച്ച ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് പരിശീലകനായിരുന്ന സിനദീന്‍ സിദാന് ക്ലബ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ക്ലബ് അധികൃതര്‍ പരിഗണിച്ചില്ല. റയല്‍ മാഡ്രിഡിന് വേണ്ടി ഒട്ടേറെ നേട്ടങ്ങള്‍ കൊണ്ടുവന്നിട്ടും ക്ലബിന്റെ എക്കാലത്തേയും മികച്ച താരമായി തന്നെ പരിഗണിക്കാത്തതിലും ക്രിസ്റ്റ്യാനോ അതൃപത്നായിരുന്നു.
അല്‍ഫ്രെഡോ ഡി സ്റ്റെഫാനോയെ ഇതിഹാസതാരമായി എപ്പോഴും അവതരിപ്പിക്കുകയായിരുന്നു ക്ലബ് അധികൃതര്‍. ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് റൊണാള്‍ഡോ. ഇതില്‍ കൂടുതല്‍ ഞാന്‍ ഈ ക്ലബ്ബിനായി എന്തു ചെയ്യാനാണെന്നും റൊണാള്‍ഡോ പറഞ്ഞതായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
റഷ്യന്‍ ലോകകപ്പിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ റയല്‍ വിട്ടതെങ്കിലും, ക്ലബ് മാറാനുള്ള റൊണാള്‍ഡോയുടെ ശ്രമം 2017 മേയ് മാസത്തില്‍ത്തന്നെ തുടങ്ങിയിരുന്നുവെന്നാണ് ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക