സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമില്‍നിന്നു പുറത്താക്കി. താരത്തിനെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണു നടപടിയെന്നാണു സൂചന. ഈ മാസം നടക്കുന്ന മത്സരങ്ങളില്‍നിന്നാണ് റോണോയെ ഒഴിവാക്കിയത്.
ഇതോടെ ഈ മാസം പതിനൊന്നിനു നടക്കുന്ന പോളണ്ടിനെതിരായ യുവേഫ നേഷന്‍സ് ലീഗ് മത്സരവും മൂന്നു ദിവസത്തിനുശേഷം സ്കോട്ലന്‍ഡിനെതിരേ നടക്കുന്ന സൗഹൃദ മത്സരവും റൊണാള്‍ഡോയ്ക്കു നഷ്ടപ്പെടും. നവംബറില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമിലും റൊണാള്‍ഡോയെ ഉള്‍പ്പെടുത്തില്ലെന്ന് പോര്‍ച്ചുഗല്‍ പരിശീലകന് അറിയിച്ചു.
അതേസമയം, റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്. യുഎസിലെ ലാസ് വേഗാസിലെ ഹോട്ടലില്‍ റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. യുവന്റസ് താരമായ റൊണാള്‍ഡോ ആരോപണം നിഷേധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക