ശബരിമല സ്ത്രീപ്രവേശന ഹർജ്ജി ഉടൻ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ക്രമപരമായി മാത്രമായിരിക്കും ഹർജ്ജികൾ പരിഗണിക്കുക. പൂജ അവധിക്ക് മുൻപ് ഹർജ്ജി പരിഗണിക്കണം എന്ന ഹർജ്ജിക്കാരന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.
വിഷയത്തിൽ പന്തളം രാജകുടുംബം, എൻ എസ് എസ് എന്നിവരുൾപ്പെടെ നാലുപേരാണ് ഹർജ്ജി നൽകിയിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നടത്തുന്ന ഒത്തുകളി അവസാനിപ്പിയ്ക്കണമെന്ന് ഹൈന്ദവ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക