അമ്പത്തിയൊമ്പതാമത് കേരള സ്കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങൾ ആലപ്പുഴയിൽ തുടങ്ങി. സംസ്ഥാന കലോത്സവത്തിന് മുമ്പായുള്ള സംഘാടക സമിതി രൂപവല്‍കരണയോഗം ആലപ്പുഴ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയാണ് കലോത്സവം.
പ്രളയത്തിനുശേഷം പരമാവധി ആര്‍ഭാടം ഒഴിവാക്കി, എന്നാല്‍ കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകടനത്തിന് ഒരു കോട്ടവും തട്ടാത്ത വിധത്തിലുള്ള കലോത്സവമാണ് ആലപ്പുഴയില്‍ നടക്കുകയെന്ന് മന്ത്രി പറഞ്ഞു. അധ്യയനവര്‍ഷം നഷ്ടപ്പെടാതിരിക്കാനും ചെലവ് ചുരുക്കാനുമായി ഇത്തവണ കലോത്സവം മൂന്ന് ദിവസം ആക്കി ചുരുക്കിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം 6 ദിവസമായിരുന്നു. ആലപ്പുഴയില്‍ 29 വേദികളിലായി 158 മത്സര ഇനങ്ങളാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക