മലയാള സിനിമയിലെ രണ്ടാമത്തെ നൂറു കോടി ചിത്രം എന്ന ഖ്യാതി ഇനി നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിക്ക് സ്വന്തം. ചിത്രം റിലീസായി 40 ദിവസം പിന്നിടുമ്പോഴാണ് ചിത്രം ഈ ക്രെഡിറ്റ് സ്വന്തമാക്കിയത്. നേരത്തെ മോഹൻലാൽ ചിത്രം പുലിമുരുകൻ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 150 കോടിയാണ് പുലിമുരുകന് കളക്ട് ചെയ്തത്. റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാൽ ഒരു സുപ്രധാന വേഷം അവതരിപ്പിച്ചിരുന്നു.
ആഗോള തലത്തിലെ ചിത്രത്തിന്റെ ബിസിനസ് വഴിയാണ് നൂറ് കോടിയെന്ന വലിയ നേട്ടം കായംകുളം കൊച്ചുണ്ണി സ്വന്തമാക്കിയതെന്ന് അണിയറക്കാര്‍ പറഞ്ഞു. ഇതിനെ സാധൂകരിക്കുന്ന കണക്കും അവര്‍ പുറത്ത് വിട്ടു.
സിനിമയുടെ കേരള , ഔട്ട്സൈഡ് കേരള ഗ്രോസ് – 57 കോടി
സാറ്റലൈറ്റ്, ഡിജിറ്റല്‍-15 കോടി
ജി.സി.സി-18 കോടി
ഔട്ട്സൈഡ് ജി.സി.സി-4.82 കോടി (യു.കെ യൂറോപ്പ്-1.75 കോടി, ന്യൂസിലാന്‍ഡ്-17 ലക്ഷം, അമേരിക്ക- 1.8 കോടി ,ഓസ്ട്രേലിയ-1.10 കോടി)
ഓഡിയോ, വിഡിയോ റൈറ്റ്സ് -1 കോടി
ഡബ്ബിങ് റൈറ്റ്സ്-3.5 കോടി
ഹിന്ദി അവകാശം-3 കോടി
ആകെ-102.32 കോടി
45 കോടി മുതല്‍മുടക്കില്‍ ഗോകുലം മൂവീസാണ് ചിത്രം നിര്‍മിച്ചത്. റോഷന് ആന്‍ഡ്രൂസ് ചിത്രത്തിന്റെ തിരക്കഥ ബോബി- സഞ്ജയ് ടീമിന്റെതാണ്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക