വൈക്കത്തഷ്ടമിക്കിടെ ഡി വൈ എഫ് ഐ പ്രവർത്തകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ ആർ എസ് എസ് മുഖ്യശിക്ഷക് സേതു അടക്കം നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം മേക്കര കരിയില്‍ ശശിയുടെ മകന് ശ്യാം ആണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ആക്രമണത്തില്‍ ശ്യാമിന്റെ അയല്‍വാസിയായ പുരുഷന്റെ മകന് നന്ദുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം. വൈക്കത്തഷ്ടമി നടക്കുന്നതിനിടെ വൈക്കം വലിയകവലയിലെ തട്ടുകടയില്‍ വെച്ച് ആര്‍എസ്എസ് സംഘവും ശ്യാമും സുഹൃത്തുക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വൈക്കത്തഷ്ടമി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ വെച്ചായിരുന്നു ആക്രമണം.
ശ്യാമിനും സുഹൃത്തുക്കള്‍ക്കും നേരെ അക്രമികള്‍ കുരുമുളക് സ്പ്രേ അടിച്ചു. തുടര്‍ന്ന് ഇവര്‍ ചിതറി ഓടിയെങ്കിലും ശ്യാമും നന്ദുവും അക്രമികളുടെ കയ്യില്‍ കുടുങ്ങുകയായിരുന്നു. കരിമ്പിൻ തണ്ട് കൊണ്ട് അടിച്ചാണ് ശ്യാമിനെ കൊലപ്പെടുത്തിയത്. തലയ്ക്ക് മാരകമായി പരിക്കേറ്റ ശ്യാമിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക